8,9,10 ക്ലാസുകളിൽ പഠിക്കുമ്പോഴാകണം ഞാൻ ഏറ്റവും അധികം പുസ്തകങ്ങൾ വായിച്ചിട്ടുള്ളത്. മുകുന്ദനും പാവ്ലോ കൊയ്ലോവും ആകണം അന്ന് ഏറ്റവും അധികം തവണ എൻ്റെ കൈയിലിരുന്ന് കണ്ണിലേയ്ക്ക് നോക്കിയവർ. എം.ടി.യും കുഞ്ഞബ്ദുള്ളയും മാർക്കേസും യോസയും പല കാലങ്ങളിലെ മാതൃഭൂമി, ഭാഷാപോഷിണി വാരികകളും അവയുടെ ഓണ, വാർഷിക പതിപ്പുകളും ആർത്തി മൂത്ത എൻ്റെ കണ്ണുകൾക്ക് മുന്നിൽക്കൂടി പലവട്ടം കടന്നുപോയി. ഇപ്പോഴും പല പുസ്തകങ്ങളെക്കുറിച്ച് കേൾക്കുമ്പോഴും അത് ഞാൻ വായിച്ചിട്ടുണ്ടല്ലാേ എന്നു ചിന്തിച്ച് എൻ്റെ മനസ്സ് പിന്നിലേയ്ക്കോടും. ചെന്നു നിൽക്കുന്നത് ഹെെസ്കൂൾ ക്ലാസിലാവും. +1 ആയതു മുതൽ വായന അകലാൻ തുടങ്ങി. പിന്നെ സ്വപ്നങ്ങളിലെ പ്രധാനി സിനിമ ആയി. 2011 മുതൽ 2022 വരെ എൻ്റെ വായനാ ജീവിതം എണ്ണം കൊണ്ട് സമ്പന്നമല്ല. പക്ഷേ ഒരിക്കൽ വായിച്ചാൽ പിന്നൊരിക്കലും നമ്മെവിട്ടു പോകാത്ത മൂന്ന് മനുഷ്യരെ ഞാൻ വായിച്ചത് ആ കാലത്താണ്. 2011ൽ ആകണം ഞാൻ ഷെർലക് ഹോംസ് സീരീസിൻ്റെ സമ്പൂർണ്ണം വായിച്ചത്. എങ്കിലും ഞാൻ പറഞ്ഞ മൂന്നു പേരിൽ ഡോയൽ ഇല്ല. പത്താം ക്ലാസ് കഴിയുന്നതിന് മുന്നേ തന്നെ ഏകാന്തതയുടെ നൂറു വർഷങ്ങൾ വായിച്ചിരുന്നിരിക്കണം. അതുകൊണ്ട് ഇനി...
*_പ്രണയം_* *ഹരികൃഷ്ണൻ ജി.ജി.* ക്രിസ്തുമസ് രാവിൽ നാമിരുവരും ഉള്ളുകാളുന്നതണുപ്പിൽ മഞ്ഞുവീണ് ഉറഞ്ഞുറങ്ങുന്ന തെരുവിലൂടെ നടന്നത് നിനക്ക് ഓർമയില്ലേ...! ഒരു മനുഷ്യനും അവരവരുടെ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങുന്നുണ്ടായിരുന്നില്ല, ശൈത്യത്തിനുമുൻപ് വെയിലിൽ ഉണക്കിയെടുത്ത കട്ടികൂടിയ കമ്പിളിപ്പുതപ്പുകൾക്കുള്ളിൽനിന്നും പുറത്തേയ്ക്കിറങ്ങാൻ അമ്മമാർ കുഞ്ഞുങ്ങളെ അനുവദിച്ചിരുന്നില്ല... ആ തണുപ്പുകാലത്ത് ദേഹംവെടിഞ്ഞ് സ്വർഗ്ഗരാജ്യത്തിലേയ്ക്ക് സഞ്ചരിച്ചവരുടെ ശരീരങ്ങൾ പാേലും വീട്ടിലെ നെരിപ്പാേടിൽ എരിക്കുകയായിരുന്നു പതിവ്... അത് നാട്ടിലെ ഒരാചാരമായിരുന്നല്ലാേ! അതിജീവനത്തിനായി ഉരുവപ്പെട്ട ആചാരങ്ങൾ... കത്തുന്ന മനുഷ്യമാംസത്തിന്റെ ഗന്ധം അടുത്തറിഞ്ഞപ്പാേൾ ഒക്കെ എന്റെ കൈകളിൽ നിന്റെ പിടിമുറുകുന്നതായി ഞാൻ അറിഞ്ഞു... നമുക്ക് കെെഉറകളും കമ്പിളിക്കുപ്പായങ്ങളും ഉണ്ടായിരുന്നില്ലല്ലാേ... വിടർന്നുതുടങ്ങിയ റോസാദളത്തിന്റെ നിറത്തിൽ നിന്റെ ചുണ്ടുകൾ വിണ്ടുകീറി രക്തം പാെടിയുന്നത് ഞാൻ കണ്ടു, ഒരു കമ്പിളിപ്പുതപ്പിന്റെ സംരക്ഷണം പോലും നിനക്ക് ഉറപ്പുവരുത്താൻ കഴിയാതെപാേയതിൽ എന്റ ഹൃദയം പിടഞ്ഞിരുന്നു... കട്ടിപിടി...
വിന്നി പുറത്തേയ്ക്ക് ഇറങ്ങിനടന്നു. കാടിന്റെ നടുവിലുള്ള തടാകത്തിന്റെ കരയിലെ മരത്തിന്റെ, വെള്ളത്തിലേയ്ക്ക് ചാഞ്ഞ കൊമ്പിൽ മീനുകളെ കൊത്തിയെടുക്കാൻ തക്കംപാർത്തിരിക്കുന്ന പൊൻമാനിന് എന്തൊരഴകാണ്...! ഇന്നും അവന് കൊക്കു നിറയെ സ്വർണമത്സ്യങ്ങളെ കിട്ടിയിട്ടുണ്ടാകുമോ...?! സ്വപ്നത്തിലാണ് കാടിനു നടുവിലെ തടാകവും വെള്ളത്തിലേയ്ക്ക് ചാഞ്ഞ കൊമ്പിലെ പൊൻമാനിനേയും വിന്നി കണ്ടത്. പൊന്മാൻ കുറേ നേരം മരക്കൊമ്പിൽ തപസ്സിരുന്നു. വിന്നി അമ്മയ്ക്കൊപ്പം കാടുകാണാനിറങ്ങിയതായിരുന്നു. വിന്നിയുടെ അമ്മ ഒരു പക്ഷിനിരീക്ഷകയാണ്. വിന്നി സ്വപ്നത്തിൽ കാണുന്ന പക്ഷികളെല്ലാം അമ്മ ക്യാമറയിൽ പകർത്തി ലാപ്ടോപ്പിൽ സൂക്ഷിച്ചു വച്ചിട്ടുള്ളവയാണ്. ലാപ്ടോപ് തുറന്ന് സ്വർണ്ണനിറമുള്ള അരയന്നത്തിനെ കാട്ടി അമ്മ പറയും... "നോക്ക് വിന്നീ... അങ്ങ് വടക്ക് ഇന്ത്യയെന്നൊരു രാജ്യമുണ്ട്... അതിന്നും വടക്ക് ചൈനയെന്ന മറ്റൊരു രാജ്യം... ഇവർക്കിടയിൽ ചിറകുവിടർത്തിയിരിക്കുന്ന വലിയൊരു പക്ഷിയുണ്ട്... തൂവെള്ള ചിറകുകളുള്ളാെരു സുന്ദരൻ പക്ഷി. ഹിമാലയം... തെക്കുള്ള കടലിൽ നിന്നും തനിക്ക് വിശപ്പടക്കാൻ പറ്റുന്നാെരു മീനിനെ കൊത്...
Comments
Post a Comment